Thursday 7 June 2012

ലോക പ്രശസ്തമായ താഴത്തങ്ങാടി ജുമാമസ്ജിദ്


ക്രിസ്തുവര്ഷം ഏഴാം നൂറ്റാണ്ടു മുതല് ഇസ്ലാമതം ഇവിടെ പ്രചരിക്കപ്പെട്ടിരുന്നു എന്നു കരുതപ്പെടുന്നു. അന്തൃപ്രവാചകനായ മുഹമ്മദുനബിയുടെ കാലത്തിനു മുമ്പു തന്നെ ഇവിടെ എത്തിച്ചേര്ന്നിരുന്നു. അവര് ഗോത്രപരമായ അചാരാനുഷ്ംാനങ്ങള് പിന്തുടര്ന്നവരായിരുന്നു. കടല് കടന്നുളള കച്ചവടത്തിലുടെ സമ്പന്നരായ അവര് പ്രദേശത്ത് താല്ക്കാലികമായി താമസമുറപ്പിച്ചിരുന്നു. പ്രവാചകന്റെ കാലത്ത് ഭാരതത്തിലെത്തിയ മാലിക്-ബിന്- ദിനാര് എന്ന മതപ്രചാരകനാണ് കേരളത്തിലും തമിഴ്നാട്ടിലുമായി പതിനൊന്നോളം മുസ്ലിം പളളികള് സ്ഥാപിച്ചതും ഇസ്ലാംമതത്തെ പ്രചരിപ്പിച്ചതും അതോടെ താഴത്തങ്ങാടിയിലെ അറബി സംസ്കാരം ഉള്ക്കൊണ്ട ഒരുവിഭാഗം ജനങ്ങള് ഇസ്ലാമിലേക്ക് ആകൃഷ്ടരായിത്തീര്ന്നു എന്നും കരുതപ്പെടുന്നു. ഏതാണ്ട് 1200 വര്ഷത്തോളം പഴക്കം ദേവാലയത്തിനുളളതായി പറയപ്പെടുന്നു.


തികച്ചും കേരളീയമായി വാസ്തു ശില്പശൈലിയെ അറബിക് ശില്പശൈലിയുമായി സമന്വയിപ്പിച്ച് പണിതിര്ത്തിരിക്കുന്ന ഗംഭീരസൗധം താഴത്തങ്ങാടിയുടെ അഭിമാന സ്തംഭമാണ്.പളളിയുടെ മുകള്ത്തട്ടാണ് വാസ്തുപരമായ സവിശേഷതകള് ഏറെയുളളത്. പണ്ടുകാലത്ത് വീതിയേറിയ മീനച്ചിലാര് പളളിയുടെ മുറ്റം തഴുകിയാണ് ഒഴുകിയിരുന്നത് എന്നു പറയപ്പെടുന്നു. ഇപ്പോള് നദി പിന്വാങ്ങി വിളിപ്പാടകലെയാണ്. തളിയിലെ ശിവക്ഷേത്രവും പളളിയും അടുത്തടുത്ത കാലഘട്ടങ്ങളിലാണ് പണി തീര്ത്തത് എന്ന് പഴമക്കാര് പറയുന്നു.


 ഇവയ്ക്ക് പുറമെ പളളിയുടെ ചുമരില് തടിയില് കൊത്തിയിട്ടുളള അറേബൃന് കാലിഗ്രാഫിയിലുളള ഖുര്ആന് സൂക്തങ്ങളും അവയുടെ ലിപികളും പ്രാചീന ഭാഷാരീതി വൃക്തമാകുന്നു.കരിങ്കല് പാളിയില് തീര്ത്ത പ്രധാന വാതിലും മീസാന് കല്ലുകളും ഒറ്റക്കല്ലില് തീര്ത്ത ഹൗളും പ്രാചിനതുടെ തെളിവായി ഇന്നും നിലകൊളളുന്നു


തടിയില് സൂക്ഷ്മമായി കൊത്ത് പണി തീര്ത്ത നൂറുകണക്കിന് താമരപൂക്കള് പളളിയങ്കണത്തെ അലങ്കരിക്കുന്നു.അഞ്ച് എടുപ്പുകളുളള പളളിയുടെ താഴത്തെ നില രണ്ട് ഹാളുകളായി തിരിച്ചിരിക്കുന്നു. ഇമാമിന്റെ പ്രസംഗ പീംമായ മിംബറും മിഹ്റാബും ഉള്ക്കൊളളുന്ന താഴത്തെ നിലയില് 500 പേര്ക്ക് കൂട്ട പ്രാര്ത്ഥന നടത്തുവാന് സൗകരൃമുണ്ട്.

O



പുരുഷന്മാരുടെ സീറ്റിൽ സ്ത്രീകളുടെ യാത്ര


ഇത് ഒരു  യാത്രയാണേ. യാത്ര എന്ന് പറയുമ്പോള്ദീർഘദൂരയാത്രയല്ല. ഒരു സാധാരണയാത്ര. കോട്ടയത്ത്നിന്ന് ചങ്ങനാശ്ശേരി വഴിയുള്ള ആലപ്പുഴ സൂപ്പര്ഫാസ്റ്റ്‌ സ്റ്റാൻഡിൽ പിടിച്ചിട്ടേ ഉള്ളൂ.മഹതികളും മഹാന്മാരും എല്ലാം ജോലിത്തിരക്ക് കഴിഞ്ഞ്‌ വീടുപറ്റാൻ തെരക്കുപിടിക്കുന്ന സമയം. തെരക്കില്ലാത്ത ബസില്ഞാനും കയറി ആകെ  അഞ്ച്‌ സ്ത്രീകളും രണ്ട്‌ പുരുഷന്മാരും. ഒരു വിദ്വാൻരിപ്പുറപ്പിച്ചതേ  സ്ത്രീകളുടെ സീറ്റില്‍ . ഇത് കണ്ട്‌, പുരുഷന്മാരുടെ സീറ്റിലിരുന്ന മാന്യൻ വിദ്വാനോട്‌ പറഞ്ഞു.
 
"എടോ, ഇതേ സ്ത്രീകളുടെ സീറ്റാ. തനിക്കെന്താ വിവരമില്ലേ? എഴുതിവെച്ചിരിക്കുന്നത്‌ കാണാൻമേലേ?

അപ്പോള്വിദ്വാൻ പറഞ്ഞു "എന്താ സ്ത്രീകളുടെ സീറ്റില്പുരുഷന്മാര്യാത്ര ചെയ്താല്‍ ? പുരുഷന്മാരുടെ സീറ്റില്‍ സ്ത്രീകള്യാത്രചെയ്യുന്നതോഞാന്ഇവിടെയേ ഇരിക്കുന്നുള്ളു

"ചില തല്ലുകൊള്ളികള്എത്ര പറഞ്ഞാലും കേള്ക്കില്ല  താന്തല്ലുകൊള്ളാന്വേണ്ടി തുനിഞ്ഞെറങ്ങിയിരിക്കുവാ?"

മാന്യന്റെ വാക്കുകള്വകവെക്കാതെ വിദ്വാൻ ഇരുന്നിടത്തുതന്നെ അമർന്നിരുന്നു.
അപ്പോൾ ആലപ്പുഴ സൂപ്പര്ഫാസ്റ്റ് പുറപ്പെടുന്നതിനുള്ള  അനൗൺസ്‌മെന്റ്‌ മുഴങ്ങി.
 
വണ്ടി ശ്രദ്ധയിൽപ്പെട്ടതും ആലപ്പുഴ യാത്രക്കാർ ഇരച്ചു കയറി. സീറ്റ്മുഴുവന്നിറഞ്ഞു. സീറ്റുകൾ നിറഞ്ഞപ്പോൾ പരിഷ്കാരിയെന്നു തോന്നുന്ന ഒരു കോളേജ് യുവതിയും കയറി. കയ്യില്ഒരു നീളന്കുട. ജീന്സും ഷര്ട്ടും കാണാന്‍  ചേലില്ല. എന്നാലും ചേലുണ്ടേ  എന്നാണ്‌ മഹതിയുടെ ഭാവം
മഹതി കയറി ചുറ്റും നോക്കി. എവിടെ ഇരിക്കും ? അപ്പോള്അതാ സ്ത്രീകളുടെ സീറ്റില്ഒരു വിദ്വാൻഇരിക്കുന്നു. യുവതി രോഷം പൂണ്ട്‌, തന്റെ പരിഷ്കാരം വെളിവാക്കുംവിധം പറഞ്ഞു.  

"മിസ്റ്റര്എഴുന്നേല്ക്കണം ! കണ്ടില്ലേ  ഇത്  സ്ത്രീകളുടെ സീറ്റാണ്‌ !"
       
യാത്രക്കാരുടെ ശ്രദ്ധ  ഇരുവരിലേക്കും തിരിയുന്നു. വിദ്വാൻകേട്ടഭാവം കാണിച്ചിട്ടില്ല
പരിഷ്ക്കാരി  നാണം കെട്ടോ ?

ഇല്ല, നാണം കെടാതെ ഉറച്ച മനസുമായി  കമ്പിയില്പിടിച്ചുനിന്നു.
ബസ്വിടാന്പോകുന്നു. ഡ്രൈവറദ്ദേഹംവന്നു. പുറകെ  കണ്ടക്ടര്മാഷും...
ബസ്വിട്ടു. വിദ്വാൻഅവിടെ തന്നെ ഇരുന്നു, ഒരു കുലുക്കവുമില്ലാതെ ........
പുറപ്പെടാൻ നേരം കുറച്ചു സ്ത്രീകൾ കൂടി വന്നുകയറി. വിദ്വാൻഇപ്പോഴും സ്ത്രീകളുടെ സീറ്റില്തന്നെ!

"എഴുന്നേൽക്കണം മിസ്റ്റര്‍ !"അപ്പോൾ കയറിയ ഒരു സ്ത്രീ ചൂടായി.
  
ഇതു  ശ്രദ്ധിച്ച  കണ്ടക്ടര്കയർത്തു.
"ഏടോ  എഴുന്നേൽക്കടോ !"  കണ്ടക്ടറുടെ  ഗാംഭീര്യമുള്ള  ശബ്ദം  കേട്ടപ്പോള്വിദ്വാൻ (ചുറ്റും നോക്കി ചിരി പാസാക്കി കൊണ്ട്ചാടി എഴുന്നേറ്റു.

ഇത് കണ്ടപ്പോള്‍ മാന്യന്‌ സന്തോഷമായി. 
"ഞാന്അപ്പോഴേ  പറഞ്ഞതല്ലേ മാറി ഇരിക്കാന് .കേട്ടില്ല !" 
പരിഷ്ക്കാരിയും സന്തോഷവതിയായി.
എന്നാൽ നമ്മുടെ വിദ്വാൻനാണം കെട്ടോ?  
ഇല്ല, കാരണം അദ്ദേഹത്തിന്‌  തിരക്കുള്ള  ബസില്നിൽക്കാനാണ്‌…..  ഇഷ്ടം !!
         
O


വനിതാദിന വീണ്ടുവിചാരങ്ങള്‍

പൊതുവിദ്യാഭ്യാസത്തിന്റെയും അതിനൊപ്പം സംഭവിച്ച സ്ത്രീവിദ്യാഭ്യാസത്തിന്റെയും സുദീര്‍ഘമായ ചരിത്രം കേരളത്തിനുണ്ട്. അതിനാല്‍ കേരളത്തിലെ സ്ത്രീജീവിതത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങുമ്പോള്‍തന്നെ കേരളത്തിലെ സ്ത്രീകള്‍ക്കെന്താണ് പ്രശ്നം എന്ന ചോദ്യം ഉയര്‍ന്നുവരും. കാരണം, കേരളത്തിലെ സ്ത്രീസാക്ഷരത ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. പ്ലസ്ടു കഴിയുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ എണ്ണത്തിലുള്ള വ്യത്യാസം ഒരു ശതമാനം മാത്രമാണ്. ഉദ്യോഗം, ആരോഗ്യം, ജനസംഖ്യാ നിയന്ത്രണോപാധികളുടെ ഉപയോഗം തുടങ്ങിയ ജീവിതത്തില്‍ പുരോഗതിക്കും ആധുനീകരണത്തിനും നിയാമകമായ ഘടകങ്ങളില്‍ കേരളീയമാതൃക പ്രശംസ പിടിച്ചുപറ്റിയിട്ടുമുണ്ട്. എന്നാല്‍, മേല്‍പറഞ്ഞവ ജീവിതനിലവാര സൂചികയുടെ കണ്ണാടി മുഖംമൂടി മാത്രമാണ്. മുഖംമൂടിക്ക് അടിയിലെ നിലവാരരേഖകള്‍ അത്ര ആശാസ്യമല്ല.

O